ഖുർആൻ ഒരു അമാനുഷിക ദൃഷ്ടാന്തമാണെന്ന് പറയുമ്പോൾഎന്താണ് അർഥമാക്കുന്നത്?
സർവശക്തനായ സ്രഷ്ടാവിനാൽ നിയുക്തരാവുന്ന പ്രവാ ചകന്മാർക്ക് തങ്ങളുടെ പ്രവാചകത്വത്തിന്റെ സത്യത ജനങ്ങളെ ബോ ധ്യപ്പെടുത്തുന്നതിനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങൾ ദൈവം നൽ കിയിരുന്നതായി വേദഗ്രന്ഥങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയും. അവർ ജീവിച്ചിരുന്ന സമൂഹത്തിലെ ജനങ്ങൾക്ക് അവരുടെ പ്രവാചകത്വത്തെക്കുറി ച്ച അവകാശവാദം ശരിതന്നെയാണെന്ന് ബോധ്യപ്പെടുത്തുകയായിരു ന്നു പ്രസ്തുത ദൃഷ്ടാന്തങ്ങളുടെ ഉദ്ദേശ്യം. മൂസാ നബി(അ)ക്ക് നൽകപ്പെട്ട സർപ്പമായി മാറുന്ന വടി ഒരുദാഹരണം. ഇതുപോലുള്ള അത്ഭുതങ്ങൾ മുഹമ്മദ് നി(സ)യിലൂടെയും വെളിപ്പെട്ടിട്ടുണ്ട്. ചന്ദ്രനെ പിളർത്തിയത് ഒരു ഉദാഹരണം മാത്രം. ഇത്തരം അത്ഭുതങ്ങൾ പ്രവാചകന്മാരുടെ ജീവിതകാലത്ത് മാത്രം നിലനിന്നിരുന്നവയാണ്. അവർക്കുശേഷം ആ അത്ഭുതങ്ങളൊന്നും നിലനി ന്നിട്ടില്ല; നിലനിൽക്കുകയുമില്ല. അന്തിമ പ്രവാചകനിലൂടെ വെളിപ്പെട്ട ഏറ്റ വും പ്രധാനപ്പെട്ട അത്ഭുതത്തിന്റെ സ്ഥിതിയിതല്ല. അത് അദ്ദേഹത്തിെ ന്റ ദൗത്യം പോലെത്തന്നെ അവസാനനാൾ വരെ നിലനിൽക്കുന്നതാ ണ്. ഖുർആനാണ് പ്രസ്തുത അമാനുഷിക ദൃഷ്ടാന്തം. അവസാനനാൾ വരെ ആർക്കും ഖുർആൻ പരിശോധിക്കാം. അതിലെ അത്ഭുതങ്ങൾ ആസ്വദിക്കാം. അങ്ങനെ മുഹമ്മദ് നബി (സ)യുടെ പ്രവാചകത്വം സത്യമാ ണോയെന്ന് തീർച്ചപ്പെടുത്താം. ഒരേസമയം, വേദഗ്രന്ഥവും അമാനുഷി ക ദൃഷ്ടാന്തവുമായ ഖുർആൻ അവസാനനാൾ വരെ നിലനിൽക്കുന്ന അത്ഭുതങ്ങളുടെ അത്ഭുതമാണ്.ഖുർആനിനെ അമാനുഷിക ദൃഷ്ടാന്തമാക്കുന്നത് എന്താണ്?
ഖുർആനിലെ ആശയങ്ങളും ശൈലിയും ഭാഷയുമെല്ലാം അത്ഭുതം തന്നെയാണ്. അറബി സാഹിത്യത്തിലെ അതികായന്മാർക്കിടയിലേക്കാ ണ് ഖുർആനിന്റെ അവതരണം. പതിനാലു നൂറ്റാണ്ടു മുമ്പത്തെ കവി തകൾ അറബ് സാഹിത്യത്തിലെ മാസ്റ്റർപീസുകളാണിന്നും. അവർക്കി ടയിൽ ജനിച്ചുവളർന്ന ഒരു നിരക്ഷരനിലൂടെയാണ് ഖുർആൻ ലോകം ശ്രവിക്കുന്നത്. അദ്ദേഹമാകട്ടെ നാൽപതു വയസ്സുവരെ യാതൊരുവിധ സാഹിത്യാഭിരുചിയും കാണിക്കാത്ത വ്യക്തിയും. ഖുർആനിന്റെ സാഹി ത്യമേന്മയെ സംന്ധിച്ച് അത് അവതരിപ്പിക്കപ്പെട്ട സമൂഹത്തിൽ അഭി പ്രായവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളുമാ യ അറബികളെല്ലാം ഖുർആനിന്റെ ഉന്നതമായ സാഹിത്യമൂല്യം അം ഗീകരിക്കുന്നവരായിരുന്നു. അത് മാരണമാണെന്നും പൈശാചി കവചനങ്ങളാണെന്നും പറഞ്ഞ്, അതിന്റെ ദൈവികത അംഗീകരിക്കാതെ മാറിനിൽക്കുകയായിരുന്നു അവിശ്വാസികൾ ചെയ്തതെന്നു മാത്രം. ഖുറൈശി നേതാവും അറബി സാഹിത്യത്തിലെ അജയ്യനുമായിരുന്ന വലീദു ്‌നു മുഗീറയോട് ഖുർആനിനെതിരെ പരസ്യപ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട അബൂജഹ്ലിന് അദ്ദേഹം നൽകിയ മറുപടി ശ്രദ്ധേയമാണ്. 'ഞാനെന്താണ് പറയേണ്ടത്? ഗദ്യത്തിലും പദ്യത്തിലും ജിന്നുകളുടെ കാവ്യങ്ങളിലും അറബി ഭാഷയുടെ മറ്റേതൊരു സാഹിത്യശാ ഖയിലും നിങ്ങളേക്കാൾ എനിക്ക് അറിവുണ്ട്. അല്ലാഹുവാണ ്സത്യം! ഈ മനുഷ്യൻ സമർപ്പിക്കുന്ന വചനങ്ങൾക്ക് അവയിൽ ഒന്നിനോടും സാ ദൃശ്യമില്ല. അല്ലാഹുവാണെ, അവന്റെ വചനങ്ങൾക്ക് വിസ്മയാവഹമായ ഒരു മാധുര്യവും പ്രത്യേകമായൊരു ഭംഗിയുമുണ്ട്. അതിന്റെ കൊമ്പു കളും ചില്ലകളും ഫലങ്ങൾ നിറഞ്ഞതും മുരട് പശിമയാർന്ന മണ്ണിൽ ഊന്നി നിൽക്കുന്നതുമാണ്. തീർച്ചയായും അത് സർവവചനങ്ങളേക്കാളും ഉന്നതമാണ്. അതിനെ താഴ്ത്തിക്കാണിക്കാൻ മറ്റൊരു വചനത്തിനും സാധ്യമ ല്ല. അതിന്റെ കീഴിൽ അകപ്പെടുന്ന സകലതിനെയും അത് തകർത്തു കളയും, തീർച്ച! ഇത് ഒരു അമുസ്ലിമിന്റെ പ്രസ്താവനയാണെന്ന് നാം ഓർക്കണം. ഖുർആനിന്റെ സാഹിത്യമൂല്യത്തെക്കുറിച്ച് ഇതിനേക്കാൾ നല്ല ഒരു സർ ട്ടിഫിക്കറ്റ് ആവശ്യമില്ല. അനുകരിക്കാനാകാത്ത ശൈലിയാണ് ഖുർആനിന്റേത്ത്. ഇക്കാര്യം ആധുനികരായ മുസ്ലിംകളല്ലാത്ത അറബി പണ്ഡിതന്മാർ പോലും അം ഗീകരിച്ചിട്ടുള്ളതാണ്. ഓറിയന്റലിസ്റ്റായ ജി. സെയ്‌ല് എഴുതുന്നത് കാ ണുക:The style of the Quran is beautiful, it is adorned with bold figures after the Eastern taste, enlivened with florid and sententions expressions and in many places where the Majesty and attributes of God are described, sublime and magnificient (G. Sale, The Koran: Commonly called Al-Quran, with a preliminery discourse, London 1899 vol 1 page 47) (പൗരസ്ത്യാസ്വാദനത്തിന്റെ വ്യക്തമായ ബിംങ്ങളാൽ അലംകൃ തമാക്കപ്പെടുകയും ഉപമാലങ്കാരങ്ങളാലും അർഥ സമ്പുഷ്ടമായ പദപ്രയോ ഗങ്ങളാലും ചൈതന്യവത്താക്കപ്പെടുകയും ചെയ്തിട്ടുള്ള ഖുർആനിന്റെ ശൈലി അതിസുന്ദരമാണ്. ദൈവിക ഗുണങ്ങളെയും പ്രതാപത്തെയും കുറിച്ച് പ്രതിപാദിക്കുമ്പോൾ അതിന്റെ ഭാഷ പ്രൗഢവും ഗംഭീരവുമായി ത്തീരുന്നു). മറ്റൊരു ഓറിയന്റലിസ്റ്റായ എ.ജെ. ആർറി എഴുതുന്നു:"The complex prosody, a rich repertory of subtle and complicated rhymes had been completely perfected. A vocabulary of themes, images and figures extensive but nevertheless circumscribed, was firmly established" (A.J. Arberry, The Quran interpreted, London 1955 page 11) (ഗഹനവും സങ്കീർണവുമായ കാവ്യശകലങ്ങളുടെ ഒരു സമ്പന്നമായ കലവറ സരളമല്ലാത്ത പദ്യരചനാരീതിയിൽ പൂർണമായി കുറ്റമറ്റതാ ക്കപ്പെട്ടിരിക്കുന്നു. പ്രമേയങ്ങളുടെയും ബിം ങ്ങളുടെയും രൂപങ്ങളുടെയും വിപുലമല്ലെങ്കിലും ക്ലിപ്തമായ പദസഞ്ചയത്തിൽ അവ ബലിഷ് ഠമായി സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു) ഖുർആനിെൻറ ശൈലിയും ഭാഷയും സാഹിത്യവുമെല്ലാം അതുല്യമാ ണ്. അനുകരണത്തിന് അതീതമാണ്. അതിസുന്ദരമാണ്. അറബിയറിയാ വുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതാണിത്. ഖുർആനിലെ ഓരോസൂ ക്തവും അത്യാകർഷകവും ശ്രോതാവിെൻറ മനസ്സിൽ മാറ്റത്തിെൻറ വേലിയേറ്റമുണ്ടാക്കുന്നതുമാണ്. ഇത് അറബിയറിയാവുന്ന ആധുനികരും പൗരാണികരുമായ വിമർശകരെല്ലാം സമ്മതിച്ചിട്ടുള്ളതാണ്. ഒരു കാര്യം അമാനുഷിക ദൃഷ്ടാന്തമാകുന്നത് അത് അജയ്യമാകുമ്പോഴാ ണ്. മോശെ പ്രവാചകൻ തെൻറ വടി നിലത്തിട്ടപ്പോൾ അത് ഉഗ്ര സർ പ്പമായി മാറി. പ്രസ്തുത ദൈവിക ദൃഷ്ടാന്തത്തോട് മൽസരിക്കാനായിവ ന്ന മാന്ത്രികന്മാരുടെ വടികളെയും കയറുകളയുമെല്ലാം പ്രസ്തുത സർപ്പം വിഴുങ്ങി. ഇത് ഖുർആനിലും ബൈബിളിലുമെല്ലാം വിവരിക്കുന്നുണ്ട്. ഖുർആൻ അവകാശപ്പെടുന്നത് അതിെൻറ ശൈലിയും ഘടനയും ആശ യാലേഖനവും സാഹിത്യവുമെല്ലാം അജയ്യമാണെനും അതിന് തുല്യമായ ഒരു രചന നടത്തുവാൻ സൃഷ്ടികൾക്കൊന്നും സാധ്യമല്ലെന്നുമാണ്. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെപ്പറ്റി നിങ്ങൾ സംശയാലു ക്കളാണെങ്കിൽ അതിേൻറത്ത് പോലെയുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായി കളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ! നിങ്ങൾ ക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ - നിങ്ങൾക്ക് ഒരിക്കലും അതു ചെയ്യാൻ കഴിയുകയില്ല-മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന ന രകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികൾ ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്' (2:23, 24). ഇത് സത്യമാണെ ന്ന് ഭാഷാ പരിജ്ഞാനമുള്ളവരെല്ലാം സമ്മതിക്കുന്നു. ഖുർആനിലേതിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാ നുള്ള അതിെൻറ വെല്ലുവിളിക്ക് ഉത്തരം നൽകുവാൻ അറ് സാഹിത്യരം ഗത്തുള്ള ആർക്കുംതന്നെ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഖുർആൻ മുഹ മ്മദ് നി(സ)ക്ക് അവതരിപ്പിക്കപ്പെട്ട അമാനുഷിക ദൃഷ്ടാന്തമാണെന്ന വാദത്തെ പരിഹസിക്കുവാനല്ലാതെ പ്രതിരോധിക്കുവാനോ മറുപടി നൽ കുവാനോ അതിലെ ഏതെങ്കിലുമൊരു അധ്യായത്തിന് തുല്യമായ അ ധ്യായം കൊണ്ടുവരാനോ അറിയറിയാവുന്ന വിമർശകന്മാർക്ക് പോലും കഴിയുന്നില്ലെന്നതാണ് വാസ്തവം.ഖുർആനിനെ അതുല്യവും അനുകരണാതീതവുമാക്കുന്നതെന്തെല്ലാം?
ഖുർആനിനെ അതുല്യവും അനുകരണാതീതവുമാക്കുന്നതെന്തെല്ലാം? ഖുർആനിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്ന ഭാഷാശൈലിയും അതിലെവി വരണരീതിയുമെല്ലാം മാനുഷിക രചനകളിൽനിന്നു തികച്ചും വ്യത്യസ് തമാണ്. ഏതാനും സവിശേഷതകൾ താഴെ: 1. ഖുർആനിലെ വചനങ്ങളെല്ലാം വിവരിക്കപ്പെട്ട വിഷയങ്ങളുമായി താര തമ്യം ചെയ്യുമ്പോൾ ഹ്രസ്വവും അമിതവികാര പ്രകടനം ഉൾക്കൊള്ളാ ത്തവയുമാണ്. മാനുഷിക വചനങ്ങൾ എപ്പോഴും വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണ് പ്രകടമാക്കപ്പെടുന്നത്. കോപത്തിലിരിക്കുന്ന ഒരാളുടെ വാ ക്കുകളിൽ കോപം പ്രകടമായിരിക്കും. അന്നേരം ദയവും പ്രശംസയും ആ വാക്കുകളിലുണ്ടാവുകയില്ല. സന്തോഷാവസ്ഥയിലും സ്ഥിതി തഥൈവ! കോപത്തിന്റെയും സന്തോഷത്തിന്റെയും തീവ്രമായ അവസ്ഥകളി ൽ പ്രകടിപ്പിക്കപ്പെടുന്ന പദങ്ങളെ പ്രസ്തുത വികാരം നിലനിൽക്കുന്ന അവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമേ വ്യാഖ്യാനിക്കുവാനാകൂ. പ്ര സ്തുത പദങ്ങളിൽ വികാരങ്ങളുടെ അമിതപ്രകടനം കാണാനാവും. ഏതു സാഹിത്യകാരന്മാരുടെയും കൃതികളിൽ ഈ അമിതവികാരപ്രകടനം കാണാം. കാരണം അവർ വികാരങ്ങളുള്ള മനുഷ്യരാണെന്നതുതന്നെ! ഖുർആനിലെ വചനങ്ങൾ സന്തോഷവാർത്ത അറിയിക്കുന്നതാകട്ടെ, മുന്നറിയിപ്പ് നൽകുന്നതാകട്ടെ, നിയമങ്ങൾ വിശദീകരിക്കുന്നതാകട്ടെ, ദൈവാന ുഗ്രഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ, എവിടെയും അമിതമാ യ വികാര പ്രകടനങ്ങൾ കാണുക സാധ്യമല്ല. വികാരങ്ങൾക്കതീതനായ പടച്ചതമ്പുരാനിൽനിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്. 2. ഖുർആൻ ഏതു വിഷയത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴും അതിെ ന്റ വാഗ്മിതയും രചനാസൗഷ്ടവവും നിലനിർത്തുന്നു. വ്യക്തികളുടെ രചനാ സൗഷ്ടവം ചില പ്രത്യേക വിഷയങ്ങളോട് ബന്ധപ്പെട്ടായിരിക്കും പ്രകടമാക്കപ്പെടുക. പ്രസ്തുത വിഷയങ്ങളിൽ അവ രുടെ രചനകൾ ഉന്നത നിലവാരം ഉൾക്കൊള്ളുന്നതാകാം. എന്നാൽ, അവർതന്നെ മറ്റു വിഷയങ്ങളിൽ രചന നടത്തിയാൽ അവ പലപ്പോഴുംശ രാശരി നിലവാരം പോലും പുലർത്തുകയില്ല. രചയിതാവിന്റെ മാന സിക ഘടന, കുടുംാന്തരീക്ഷം, വികാരവിചാരങ്ങൾ, സമൂഹത്തിന്റെ അവസ്ഥ എന്നിവയെല്ലാം അയാളുടെ താൽപര്യത്തെ സ്വാധീനിക്കും. ഖുർആനിലെ വചനങ്ങൾ പ്രകൃതിയെക്കുറിച്ച് വിവരിക്കുമ്പോഴും പരലോ കത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരേ വാഗ്മിത പ്രകടിപ്പിക്കുന്നു. ദൈവമ ഹത്വത്തെ പ്രകീർത്തിക്കുമ്പോഴും നിയമനിർദേശങ്ങൾ അവതരിപ്പിക്കുമ്പോഴും ഒരേ രചനാസൗഷ്ടവമാണ് അവയ്ക്കുള്ളത്. സ്ഥലകാലങ്ങൾക്ക് അതീ തനായ സ്രഷ്ടാവിൽനിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്. 3. ഖുർആൻ വചനങ്ങൾ ഉയർന്ന സാഹിത്യനിലവാരം പുലർത്തുന്ന തോടൊപ്പം സൂക്ഷ്മതയും സത്യസന്ധതയും പുലർത്തുന്നവയുമാണ്. സാഹിത്യം സുന്ദരമാകുന്നത്, ഇല്ലാത്തത് വിവരിക്കുമ്പോഴാണല്ലോ. അർധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടിയില്ലാതെ സാഹി ത്യത്തെ സൗന്ദര്യവത്കരിക്കാൻ കഴിയില്ലെന്ന് പറയാറുണ്ട്. കവിത ന ന്നാകണമെങ്കിൽ കളവ് പറയണമെന്നാണല്ലോ ആപ്തവാക്യം. സത്യസ ന്ധമായ വിവരങ്ങൾ മാത്രം നൽകുന്ന സാഹിത്യകൃതികൾ വിരസവുംവ രണ്ടതുമായിരിക്കും. അതുകൊണ്ടുതന്നെ സത്യം പറയണമെന്നാഗ്രഹിക്കുന്ന സാഹിത്യകാരന്മാർക്കുപോലും അസത്യത്തിന്റെ മേമ്പൊടിയോ ടുകൂടി മാത്രമേ പ്രസ്തുത സത്യം അവതരിപ്പിക്കുവാനാകൂ. പൊടിപ്പുംതൊ ങ്ങലുമില്ലാതെ മനുഷ്യമനസ്സിന്റെ വൈകാരികതലങ്ങളെ സംതൃപ് തമാക്കാൻ കഴിയുകയില്ലെന്ന ധാരണയാണ് ഇതിനു കാരണം. ഖുർആൻ വചനങ്ങൾ ഈ പൊതുധാരയിൽനിന്ന് തികച്ചും വ്യത്യസ് തമാണ്. വസ്തുതകൾ മാത്രമാണ് അതിലെ പ്രതിപാദ്യം. പക്ഷേ, ഉന്നതമാ യ സാഹിത്യനിലവാരം നിലനിർത്തുവാനും മനുഷ്യമനസ്സുകളെ സംതൃ പ്തമാക്കുവാനും അവയ്ക്ക് സാധിക്കുന്നു. മനസ്സിനെക്കുറിച്ച് ശരിയ്ക്ക റിയാവുന്ന സർവജ്ഞനിൽനിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്. 4. ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുന്നു. ഒരു കവിത മനോഹരമാണെന്ന് നാം വിധിയെഴുതുന്നത് അതിലെ ഏതാ നും വരികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രസ് തുത കവിതയിലെതന്നെ എല്ലാ വരികളും അതേനിലവാരം പുലർത്തിെ ക്കാള്ളണമെന്നില്ല. ഒരു സാഹിത്യകാരനെ ഉന്നത നിലവാരമുള്ളവനെ ന്ന് വിളിക്കുന്നത് അയാളുടെ ഏതാനും ചില കൃതികളുടെ അടിസ്ഥഖന ത്തിലുമായിരിക്കും അയാളുടെ തന്നെ മറ്റു രചനകൾ പ്രസ്തുത നിലവാരം പുലർത്തിക്കൊള്ളണമെന്നില്ല. ഓരോരുത്തർക്കും ഉന്നതമായരചനകൾ നിർവഹിക്കപ്പെടുന്ന ചില പ്രത്യേക പ്രായവും സന്ദർഭവുമെല്ലാം ഉണ്ടായിരി ക്കും. പ്രായം, ചുറ്റുപാട്, അന്തരീക്ഷം തുടങ്ങിയവ രചയിതാവിനെ സ്വാധീനിക്കുന്നതുകൊണ്ടാണിത്. ഖുർആൻ വചനങ്ങൾ മുഴുവനും ഉന്നതമായ സാഹിത്യനിലവാരം പുലർ ത്തുന്നവയാണ്. ആറായിരത്തിലധികം സൂക്തങ്ങളിൽ ഒന്നുപോലും നിലവാ രം കുറഞ്ഞതാണെന്ന് പറയാൻ ആർക്കും സാധ്യമല്ല. നീണ്ടു ഇരുപ ത്തിമൂന്ന് വർഷക്കാലത്തെ പ്രവാചകദൗത്യത്തിനിടയിൽ വ്യത്യസ്ത സന്ദർ ഭങ്ങളിലായിരുന്നു ഖുർആൻ അവതരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്. അത് പ്രവാചക രചനയായിരുന്നുവെങ്കിൽ അവതരണസന്ദർഭങ്ങളിലെ പ്രവാ ചകന്റെ മാനസികാവസ്ഥകൾക്ക് അനുസൃതമായി അവയുടെ നിലവാര ത്തിൽ മാറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഖുർആനിലെ ഓരോ സൂ ക്തവും മറ്റുള്ളവയോട് കിടപിടിക്കുന്നവയാണ്. സർവശക്തനായ തമ്പുരാന ിൽനിന്നായതുകൊണ്ടാണിത്. 5. ഒരേ സംഗതിതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോഴും ഖുർആൻ ഉന്നതമായ സാഹിത്യനിലവാരം പുലർത്തുന്നു. ഒരേ കാര്യംതന്നെ ഒന്നിലധികം തവണ വിവരിക്കുമ്പോൾ സാധാര ണ സാഹിത്യകൃതികളിൽ ആദ്യത്തെ വിവരണം പോലെ മനോഹരമാവു കയില്ല രണ്ടാമത്തെ വിവരണം. ആവർത്തന വിരസത രചയിതാവിെൻ റ വചനങ്ങളിലും ആസ്വാദകന്റെ മനസ്സിലും രൂപപ്പെടുന്നതു കാണാം. മനുഷ്യൻ, അവൻ എത്ര ഉന്നതനായ സാഹിത്യകാരനാണെങ്കിലും അടിസ് ഥാനപരമായ പരിമിതികൾ ഉൾക്കൊള്ളുന്നവനായതുകൊണ്ടാണിത്. ഖുർആനാകട്ടെ പല വിഷയങ്ങളും പല തവണ ആവർത്തിക്കുന്നു ണ്ട്. സൃഷ്ടി, മരണം, മരണാനന്തര ജീവിതം, ദൈവ മഹത്വത്തെക്കുറിച്ച വിവരണങ്ങൾ, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകത തു ടങ്ങിയ വിഷയങ്ങൾ ഖുർആനിൽ ആവർത്തിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, ഓരോ തവണ വിവരിക്കുമ്പോഴും ശ്രോതാവിന് അത് പുതുമയു ള്ളതായി അനുഭവപ്പെടുകയും അവന്റെ മനസ്സിൽ മാറ്റത്തിന്റെ ആന്ദോളന ങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പരിമിതികൾക്ക് അതീതനായ പരമോന്നതനിൽനിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്. 6. സാഹിത്യകൃതികൾക്ക് വഴങ്ങാത്ത വിഷയങ്ങളാണ് ഖുർആനിൽ പ്രതിപാദിക്കപ്പെടുന്നതെങ്കിലും പ്രസ്തുത വിവരണങ്ങളിലെല്ലാം അത് ഉന്നതമായ നിലവാരം പുലർത്തുകയും മനോഹാരിത കാത്തുസൂക്ഷിക്കു കയും ചെയ്യുന്നു. മരണാനന്തര ജീവിതം, ദൈവാസ്തിത്വം, അനുഷ്ഠാനമുറകൾ, നിയമന ിർദേശങ്ങൾ, വിധിവിലക്കുകൾ, നന്മചെയ്യുവാനുള്ള പ്രേരണ, സത്യസന ്ധമായ ചരിത്രം തുടങ്ങിയവയെല്ലാം സാഹിത്യകാരന്റെ ദൃഷ്ടിയിൽ വരണ്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ പ്രസ്തുത വിഷയങ്ങളിൽ രചന നിർവഹിച്ചാൽ സാഹിത്യം സുന്ദരമാവുകയില്ലെന്നാണ് പൊതുവേയു ള്ള ധാരണ. അവ ഭാവനയ്ക്ക് വഴങ്ങുന്ന വിഷയങ്ങളല്ല. അതിനാൽ ഇത്തരം വിഷയങ്ങളെടുത്തുകൊണ്ട് നിർവഹിക്കപ്പെട്ട രചനകളിൽ ഒന്നും തന്നെ ലോകോത്തര കൃതികളായി അറിയപ്പെടുന്നില്ല. മനുഷ്യന്റെ പരിമി തിയാണ് ഇവിടെയും പ്രകടമാവുന്നത്. ഖുർആനിലെ പ്രതിപാദ്യങ്ങളാകട്ടെ, മിക്കവാറും ഇത്തരം വിഷയങ്ങ ളാണ് ഉൾക്കൊള്ളുന്നത്. എന്നാൽ, അവയെല്ലാം ഉന്നതമായ സാഹിത്യ നിലവാരം പുലർത്തുകയും ആസ്വാദകന്റെ മനസ്സിനെ സംതൃപ്തമാക്കു കയും ചെയ്യുന്നു. പദാർഥാതീതനായ പടച്ചതമ്പുരാനിൽനിന്ന് അവതരി പ്പിക്കപ്പെട്ടതുകൊണ്ടാണിത്!
7. ഒരു വിഷയത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴും സാഹിത്യ ഭംഗി ചോർന്നുപോകാതെ സൂക്ഷിക്കുവാൻ ഖുർആനിന് കഴിയുന്നു. ഒരൊറ്റ സാഹിത്യകൃതിയിൽതന്നെ ഒരു വിഷയത്തിൽനിന്ന് മറ്റൊന്നിലേ ക്ക് മാറുമ്പോൾ അതുവരെ പുലർത്തിപ്പോന്ന നിലവാരം പുലർത്താൻ പലപ്പോഴും കഴിയാറില്ല. ഒരു വിഷയത്തെക്കുറിച്ച് വിവരിക്കുന്ന സാഹി ത്യകാരന്റെ മനസ്സിൽ രൂപപ്പെടുന്ന ബിംങ്ങളുടെ ചാരുത അടുത്ത വിഷ യത്തെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോൾ മങ്ങുകയും പുതിയ ബിംബങ്ങൾ പ്രശോഭിക്കുവാൻ സമയമെടുക്കുകയും ചെയ്യുന്നതുകൊണ്ടാ ണിത്. വിദഗ്ധമായി ജോലി നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരാളെ പെട്ടെ ന്ന് മറ്റൊരു ജോലിയിൽ ഏൽപിക്കുന്നതുപോലെയാണിത്. ഇതും മനുഷ്യ ന്റെ പൊതുവായ പരിമിതിയാണ്. ഖുർആനിലുടനീളം വിഷയങ്ങളിൽനിന്ന് വിഷയങ്ങളിലേക്കുള്ള ചാട്ടം കാണാം. എന്നാൽ ഈ ചാട്ടങ്ങളിലൊന്നുംതന്നെ അതിന്റെ ചാരുതക്ക ് ഭംഗംവരുകയോ മനോഹാരിതക്ക് ഹാനി സംഭവിക്കുകയോ ചെയ്യുന്നില്ല. സർവശക്തനിൽനിന്നായതുകൊണ്ടാണിത്. 8. ഏതാനും പദങ്ങൾ മാത്രമുപയോഗിച്ച്, മനോഹാരിതയും സ്ഫുടത യും നഷ്ടപ്പെടാത്ത രൂപത്തിൽ, അർഥഗംഭീരമായ ആശയം പ്രകടിപ്പി ക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. സാധാരണ സാഹിത്യകൃതികളിൽ പദങ്ങളുടെ സമുദ്രമാണുണ്ടാവു ക; പ്രസ്തുത സമുദ്രത്തിൽ ആശയങ്ങളുടെ മുത്തുകൾ തുലോം പരിമി തവും. പ്രൗഢമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെ ട്ട കൃതികളിലാകട്ടെ പദങ്ങളുടെ വേലിയേറ്റം തന്നെ കാണാനാവും. താൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ആസ്വാദകനിലെത്തുവാൻ എന്തൊക്കെ രീ തിയിലാണ് പദപ്രയോഗം നടത്തേണ്ടതെന്നതിനെക്കുറിച്ച് ഓരോ രചയി താവിനും അയാളുടേതായ വീക്ഷണമുണ്ടായിരിക്കും. പ്രസ്തുത വീക്ഷ ണം അയാളുടേതായതുകൊണ്ടുതന്നെ ആസ്വാദകന് അയാളുടെ പദപ്ര യോഗങ്ങളിൽ പലതും അനാവശ്യമായാണ് അനുഭവപ്പെടുക. ഒരു ആസ്വാ ദകന് അനാവശ്യമെന്നു തോന്നുന്ന പദങ്ങൾ മറ്റൊരാളുടെ വീക്ഷ ണത്തിൽ അനിവാര്യമാകാം. അതുകൊണ്ടുതന്നെ എല്ലാവരെയും സംതൃ പ്തരാക്കുന്നതിനുവേണ്ടി പദങ്ങൾ ഒരുപാട് പ്രയോഗിക്കുവാൻ അയാൾ നിർന്ധിതനായിരിക്കും. അന്യരുടെ മനസ്സുകൾ വായിക്കുവാനുള്ള മ നുഷ്യരുടെ കഴിവില്ലായ്മയാണ് ഇതിന് കാരണം. ഖുർആനിലാകട്ടെ, അനിവാര്യമായ പദങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടു ള്ളൂ. പാരായണം ചെയ്യുന്നവന് അത് ഉദ്ദേശിക്കുന്ന ആശയം പകർന്നു നൽകുവാൻ ഈ പദങ്ങൾ കൊണ്ടുതന്നെ സാധിക്കുന്നു. പ്രൗഢമായ ആശയങ്ങൾ അനിവാര്യമായ പദങ്ങൾ മാത്രമുപയോഗിച്ച് പ്രകടിപ്പിക്കു കയും അത് മനോഹരമായി അവതരിപ്പിച്ച് എല്ലാത്തരം വായനക്കാരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഖുർആൻ. മനുഷ്യമ നസ്സിന്റെ സൂക്ഷ്മ തലങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്നവനിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതുകൊണ്ടാണിത്. 9. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും ഖുർആൻ ഒരു ഉന്നതമായ സാഹിത്യ കൃതിയാണ്. സാഹിത്യ കൃതികളെല്ലാം മനുഷ്യരുടെ ഏതെങ്കിലുമൊരു വികാരെ ത്ത ഉത്തേജിപ്പിക്കുവാൻ വേണ്ടിയുള്ളതായിരിക്കും. ദുഃഖം, സന്തോഷം, ദയ, കാരുണ്യം, വെറുപ്പ്, പ്രതിഷേധം എന്നിങ്ങനെ. അതുപോലെതന്നെ പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയവയെല്ലാം ഒരേ സാഹി ത്യകൃതിയിൽതന്നെ കണ്ടെത്തുക പ്രയാസമാണ്. സാഹിത്യത്തിന്റെ ഏതെങ്കിലും പ്രത്യേകമായ മാനങ്ങളിലൂടെ നോക്കിയാൽ മാത്രമേ സാഹി ത്യകൃതികളെ ആസ്വദിക്കുവാനും വിലയിരുത്തുവാനും കഴിയൂ. എല്ലാ അംശങ്ങളെയും ഒരേപോലെ ഉൾക്കൊണ്ടു കൊണ്ട് ഒ രു രചന നടത്തുകസാധ ്യമല്ല. ഇതും മനുഷ്യന്റെ പരിമിതിയാണ്. ഖുർആനാകട്ടെ മനുഷ്യവികാരത്തിന്റെ എല്ലാ തലങ്ങളെയും സ്പർ ശിക്കുന്നു. മനുഷ്യനെ സന്തോഷിപ്പിക്കുവാനും ദുഃഖിപ്പിക്കുവാനും ദയയും കാരുണ്യവും പ്രകടിപ്പിക്കുന്നവനാക്കിത്തീർക്കുവാനും വെറുപ്പും പ്രതിഷേധ വും ഉത്തേജിപ്പിക്കുവാനുമെല്ലാം കഴിയുന്ന വരികളാണ് അതിലു ള്ളത്. അതോടൊപ്പംതന്നെ അത് മനുഷ്യുദ്ധിയെ പ്രവർത്തനക്ഷമമാ ക്കുകയും ചെയ്യുന്നു. പ്രഭാവം, മാധുര്യം, സൗന്ദര്യം, ചാരുത തുടങ്ങിയ ആസ്വാദക പ്രധാനമായ സാഹിത്യത്തിന്റെ സവിശേഷതകൾ ഖുർആ നിക വചനങ്ങളിൽ സമഞ്ജസമായി സമ്മേളിക്കുകയും ചെയ്തിരിക്കു ന്നു. സാഹിത്യത്തിന്റെ ഏതു മാനത്തിലൂടെ നോക്കിയാലും അത് ഉന്ന തമായ നിലവാരം പുലർത്തുന്നതാണെന്ന് കാണാം. 10. ഖുർആനിൽ മറ്റാരുടെയെങ്കിലും ശൈലിയോ പ്രയോഗങ്ങളോ രീതിയോ ആശയങ്ങളോ കടമെടുക്കപ്പെട്ടിട്ടില്ല. സാഹിത്യകൃതികൾ എത്രതന്നെ മൗലികങ്ങളാണെങ്കിലും മറ്റു സാഹി ത്യകാരന്മാരുടെ ശൈലികളും പ്രയോഗങ്ങളുമെല്ലാം അതിൽ സ്വാധീ
നം ചെലുത്തിയിട്ടുണ്ടാകും. അത് സ്വാഭാവികമാണ്. മുൻഗാമികളുടെ ര ചനകളുടെ സ്വാധീനമുൾക്കൊള്ളാതെ ഒരാൾക്കും സാഹിത്യകൃതികൾ രചിക്കുക സാധ്യമല്ല. നേരിട്ടുള്ള കോപ്പിയടിയല്ല ഇവിടെ വിവക്ഷിക്കപ്പെ ട്ടിരിക്കുന്നത്. ശൈലികളുടെയും ബിംങ്ങളുടെയും സ്വാധീനമാണ്. അതി ല്ലാതെ രചന നടത്തുവാൻ കഴിയില്ല. ഇത് മനുഷ്യമനസ്സിന്റെ പരിമി തിയാണ്. മുൻഗാമിയിൽനിന്ന് പഠിക്കുകയും അത് വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവനാണല്ലോ മനുഷ്യൻ. ഖുർആൻ ഇത്തരം കടമെടുക്കലുകളിൽനിന്ന് തികച്ചും മുക്തമാണ്. അറ് സാഹിത്യ രംഗത്തുണ്ടായിരുന്ന ആരുടെയും ശൈലിയോ രൂപമോരീ തിയോ ആശയങ്ങളോ ഖുർആൻ കടമെടുത്തിട്ടില്ല. ആരുടെ കൃതിയുടെയും യാതൊരു സ്വാധീനവും ഖുർആനിൽ ഇല്ല താനും. എല്ലാ നിലയ്ക്കും ഒരു മൗലിക കൃതിയാണ് ഖുർആൻ. പരിധികളോ പരിമിതിയോ ഇല്ലാ ത്ത അറിവിന്റെ ഉടമസ്ഥനിൽനിന്ന് അവതരിപ്പിക്കപ്പെട്ടതിനാലാണ് ഇത്.
സാഹിത്യം സാർഥകമാകുന്നത് ശ്രോതാവിന്റെ മനസ്സിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റ് വീശുമ്പോഴാണെന്ന് പറയാറുണ്ട്. ഈ പരിപ്രേക്ഷ്യത്തിൽ ഖുർആൻ ഒരു ഉത്തമമായ സാഹിത്യകൃതിയാണെന്ന് പറയാനാകുമോ?
ത്തിപ്പിക്കുവാൻ കഴിയുന്നതാകണം സാഹിത്യമെന്ന വീക്ഷണത്തിന്റെ അളവുകോൽ ഉപയോഗിച്ച് പരിശോധിച്ചാൽ ഖുർആൻ ഒരു കുറ്റമറ്റ സാഹി ത്യകൃതിയാണെന്ന് പറയാൻ കഴിയും. ശ്രോതാവിന്റെ ബുദ്ധിക്ക് തൃ പ്തിയും മനസ്സിന് സമാധാനവും നൽകുന്നതോടൊപ്പം അവന്റെ ഹൃദയ ത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും കൂടി ചെയ്യുന്നവയാണ് ഖുർആൻ സൂക്തങ്ങൾ. മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാനും അവയിൽ പരിവ ർത്തനത്തിന്റ ആന്ദോളനങ്ങൾ സൃഷ്ടിക്കുവാനുമുള്ള ഖുർആനിന്റെ കഴിവ് അതിനെ അതുല്യമാക്കുന്ന പല സവിശേഷതകളിലൊന്നാണ്. മുഹമ്മദ ് ന ി(സ) ഒരിക്കൽ കഅ് യുടെ സമീപം വെച്ച് ഖുർആൻ പാരായണം ചെയ്യുകയാണ്. ശ്രോതാക്കളിൽ മുസ്ളിംകളും അമുസ്ളിം കളുമെല്ലാം ഉണ്ട്. സൂറത്തുന്നജ്മിലെ സാഷ്ടാംഗത്തിന്റെ സൂക്തം ഓ തിക്കൊണ്ടിരിക്കെ അല്ലാഹുവിന്റെ കൽപന പ്രകാരം നി(സ) സാഷ് ടാംഗം ചെയ്തു. അവിടെ കൂടിയിരുന്ന മുഴുവൻ ആളുകളും, മുസ്ളിം - അമുസ്ളിം വ്യത്യാസമില്ലാതെ നിയോടൊപ്പം സാഷ്ടാംഗം ചെയ്തുപേ ായി. ഉമയ്യത്തു്നു ഖലഫ് എന്ന അഹങ്കാരിയൊഴികെ. ഖുർആനിെ ന്റ സ്വാധീനശക്തി! അതിന്റെ കഠിന വിരോധികൾ പോലും അതിെ ന്റ ആജ്ഞയനുസരിച്ച് സാഷ്ടാംഗം ചെയ്യുന്ന അവസ്ഥ!! ല ീദു ്നു റ ീഅഃ ന ി(സ)യുടെ കാലത്തെ അറേബ്യയിലെ അതിപ്രഗത്ഭനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ അതിസു ന്ദരമായ ഒരു കവിത കഅ്യുടെ വാതിലിന്മേൽ പറ്റിച്ചുവെച്ചിരുന്നു. അങ്ങനെ വെക്കുന്നത് ഒരു വെല്ലുവിളിയാണ്. പ്രസ്തുത കവിതയെ വെ ല്ലുവാൻ ആർക്കെങ്കിലും കഴിയുമോയെന്നാണ് വെല്ലുവിളി. അവിടെയു ണ്ടായിരുന്ന ഒരു കവിക്കും അതിനടുത്ത് മറ്റൊരു കവിതയൊട്ടിച്ച് വെ ക്കാനുള്ള ധൈര്യം വന്നില്ല. അത്രക്ക് മനോഹരമായിരുന്നു ആ കവിത. എന്നാൽ അതിനടുത്തുതന്നെ ഏതാനും ഖുർആൻ സൂക്തങ്ങൾ എഴുതി ത്തൂക്കുവാൻ പ്രവാചകാനുചരന്മാർ തയാറായി. തന്റെ വെല്ലുവിളിക്ക് ഉ ത്തരം നൽകിയവനെ പരിഹസിക്കുവാനുള്ള വെമ്പലോടെ ലീദ് ഖുർ ആൻ വചനങ്ങൾ വായിച്ചു. ഏതാനും വചനങ്ങൾ വായിച്ചതേയുള്ളൂ; അേ ദ്ദഹം ഖുർആനിന്റെ വശ്യതയിൽ ആകൃഷ്ടനായി ഇസ്ളാം സ്വീകരി ച്ചു. പുച്ഛത്തോടെ നോക്കുന്നവന്റെ മനസ്സിൽപോലും മാറ്റം സൃഷ്ടി ക്കുവാനുള്ള ഖുർആനിന്റെ കഴിവാണ് ഇവിടെ പ്രകടമായത്. ഉമറു്നുൽ ഖത്താിന്റെ ഇസ്ളാം ആശ്ളേഷം ചരിത്ര പ്രസിദ്ധ മാണ്. മുഹമ്മദ് നി(സ)യുടെ തലയെടുക്കുവാനായി ഊരിയ വാളുംകൊ ണ്ട് പുറപ്പെട്ട ഉമറി(റ)ന്റെ മനസ്സുമാറ്റിയത് സഹോദരിയിൽനിന്നുംലഭ ിച്ച ഫലകത്തിലെ ഖുർആൻ വചനങ്ങളുടെ വശ്യതയും ആശയ ഗാംഭീര്യ വുമായിരുന്നു. ജുബൈറു്നു മക്തൂം എന്ന ബഹുദൈവ വിശ്വാസി ഒരിക്കൽ വഴിയി ലൂടെ നടന്നുപോവുകയാണ്. മുഹമ്മദ് നി(സ) മഗ്രി് നമസ്കാര ത്തിൽ സൂറത്തു ത്വൂർ ഓതിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കേട്ടു. അതിലെ ഓരോ പദവും അദ്ദേഹത്തിന്റെ ഹൃദയത്തിൽ പതിഞ്ഞു. അതിന്റെ മനോഹാ രിത അദ്ദേഹത്തെ ആകർഷിച്ചു. അതിന്റെ സ്വാധീനത്തിൽ അദ്ദേഹം അതിശയിച്ചു. അവിടെ വെച്ചുതന്നെ അദ്ദേഹം ഇസ്ളാം സ്വീകരിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ! ഖുർആനിന്റെ മനോഹരവും വശ്യവുമായ ശൈലിയെപ്പറ്റി മക്കാ മുശ്‌രി ക്കുകൾ ബോധവാന്മാരായിരുന്നു. പ്രസ്തുത മനോഹാരിതയാണ് പാര മ്പര്യമതത്തിൽനിന്ന് ജനങ്ങൾ കൊഴിഞ്ഞുപോകാൻ ഇടയാക്കുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. നാടുവിടാനൊരുങ്ങിയ അൂക്കറി(റ)നെ തിരിച്ചുകൊണ്ടുവന്ന ഇ്നുദുഗ്നയോട് മക്കാനിവാസികൾ പ റഞ്ഞത് ഇപ്രകാരമായിരുന്നു: `അൂക്കർ ഖുർആൻ ഉറക്കെ പാരായ ണം ചെയ്യുകയും ഞങ്ങളുടെ സ്ത്രീകളും കുട്ടികളും അത് കേൾക്കുവാൻ ഇടവരികയും ചെയ്യരുത്. എങ്കിൽ മാത്രമേ ഇവിടെ താമസിക്കുവാൻ അ ബൂക്കറിനെ ഞങ്ങൾ അനുവദിക്കുകയുള്ളൂ. ഖുർആനിന്റെ ഈ സ്വാധീനശക്തിയാണല്ലോ ജനങ്ങളെ ഇസ്ളാമിലേ ക്ക് ആകർഷിച്ചത്. കേവലം 23 വർഷക്കാലം കൊണ്ട് അന്ധകാരത്തിെ ന്റ അഗാധ ഗർത്തങ്ങളിൽ ജീവിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തി ന് മുഴുവൻ മാതൃകായോഗ്യരായ സമുദായമാക്കിയതിനു പിന്നിൽ പ്രവർ ത്തിച്ചത് ഖുർആനിന്റെ ഈ അമാനുഷികതയായിരുന്നുവെന്നതാണ് സ ത്യം. ആർ.വി.സി ബോഡ്ലി എഴുതിയത് അതാണല്ലോ. This book transformed the simple shepherds, the merchants and nomads of Arabia into warriors and empire builders (R.V.C Bodley: The Messenger, The Life of Mohammed- Newyork (1943:page239) `അറ്യേയിലെ ആട്ടിടയന്മാരും കച്ചവടക്കാരും അലഞ്ഞുനടക്കുന്ന വരുമായിരുന്ന സാധാരണക്കാരെ പടയാളികളും സാമ്രാജ്യ സ്ഥാപകരുമാ ക്കിത്തീർത്തത് ഈ ഗ്രന്ഥമാണ്`. ഖുർആനിന്റെ സ്വാധീനശക്തിയെക്കുറിച്ച് മോർഗൻ എഴുതി: The Qur'an succeeded so well in captiving the mind of the audience that several of the oppenents thought it the effect of witch craft and enchantment (K.W. Morgan: Islam interpreted by Muslims, London (1958 page:27) `ശ്രോതാവിന്റെ മനസ്സിനെ സ്വാധീനിക്കുന്നതിലുള്ള ഖുർആനിന്റെ അത്യപാരമായ ശേഷിയാൽ അത് മാരണമാണെന്നും ആഭിചാരമാണെന്നുമാ ണ് അതിന്റെ എതിരാളികൾ കരുതിയത്`. ഒരു ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഖുർആൻ ദൈവികമാണെന്ന് പറയാനാകുമോ?
ഒരു ഉന്നതമായ സാഹിത്യകൃതിയാണ് എന്നതുകൊണ്ടുമാത്രം ഖുർആൻ ദൈവികമാണെന്ന് പറയാനാകുമോ?
വികമാണെന്ന് പറയുക സാധ്യമല്ല; വടി നിലത്തിട്ട് സർപ്പമാക്കി കാണി ക്കുന്നവരെയെല്ലാം ദൈവ പ്രവാചകന്മാരായി അംഗീകരിക്കാൻ പറ്റാത്ത തുപോലെ. ദൈവിക ദൃഷ്ടാന്തവും മാനുഷിക വിദ്യകളും തമ്മിൽ അടിസ് ഥാനപരമായ ഒരു അന്തരമുണ്ട്. ദൃഷ്ടാന്തങ്ങൾ മനുഷ്യരുടെ കഴിവു കളെ മുഴുവൻ വെല്ലുവിളിക്കുന്നതായിരിക്കുമെന്നതാണത്. അതിനു മുകളി ൽ നിൽക്കുവാൻ മാനുഷിക വിദ്യകൾക്കൊന്നിനും കഴിയില്ല. അവ എ ത്ര സാർഥമാണെന്നിരിക്കിലും. മോശെയുടെ സർപ്പം മാന്ത്രികന്മാരുടെസ ർപ്പങ്ങളെ മുഴുവൻ വിഴുങ്ങിയതുപോലെ ദൈവിക ദൃഷ്ടാന്തങ്ങൾ മാ നുഷിക വിദ്യകളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് നിലനിൽക്കും; തീർ ച്ച. ഖുർആൻ ഉന്നതമായ സാഹിത്യനിലവാരം പുലർത്തുകയും മനുഷ്യമന സ്സുകളെ സ്വാധീനിക്കുകയും ചെയ്യുന്നു. അതോടൊപ്പം അത് മാനവരാ ശിയോട് ഒരു അത്യുജ്വലമായ വെല്ലുവിളി നടത്തുകയും ചെയ്യുന്നു. അതിനു സമാന്തരമായി ഒരു രചന നിർവഹിക്കുവാനാണ് പ്രസ്തുത വെ ല്ലുവിളി. ഈ വെല്ലുവിളിക്കുമുമ്പിൽ മറ്റു സാഹിത്യ കൃതികളെല്ലാം മോശെ യുടെ സർപ്പത്തിനു മുന്നിലെ മാന്ത്രികപ്പാമ്പുകളെപ്പോലെ നിസ്സഹായ രായി നിൽക്കുകയാണ്. ഖുർആൻ ആദ്യം വെല്ലുവിളിച്ചത് അതുപോലൊരു ഗ്രന്ഥം കൊണ്ടുവ രുവാനാണ്. ഖുർആൻ പറഞ്ഞു: “പറയുക: ഈ ഖുർആൻ പോലൊൻങ്കൊ ണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചു ചേർന്നാലും തീർ ച്ചയായും അതുപോലൊന്ന് അവർ കൊണ്ടുവരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നവരായാൽ പോലും“ (17:88). ഖുർആനിന് തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരുന്നതിനുവേണ്ടിയു ള്ള വെല്ലുവിളിക്കു മുമ്പിൽ അറി സാഹിത്യകാരന്മാരെല്ലാം മുട്ടുമടക്കി. എങ്കിലും ഖുർആൻ കെട്ടിച്ചമച്ചതാണെന്നും മാരണമാണെന്നും വാദിക്കു ന്നവരോട് അത് വീണ്ടും വെല്ലുവിളിച്ചു: ”അതല്ല, അദ്ദേഹം അത് കെട്ടി ച്ചമച്ചുവെന്നാണോ അവർ പറയുന്നത്? എന്നാൽ ഇതുപോലുള്ള പത്ത് അധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങളെ സഹായിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളു കയും ചെയ്യുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ“ (10:13) ഖുർആനിലെ പത്ത് അധ്യായങ്ങൾക്ക് തുല്യമായ അധ്യായങ്ങളെങ്കിലും രചിച്ചുകൊണ്ട് അത് മനുഷ്യനിർമിതമാണെന്ന വാദം സ്ഥാപിക്കുവാന ുള്ള ഖുർആനിന്റെ വെലുവിളിക്ക് ഉത്തരം നൽകാൻ സമകാലികരാ യ മനുഷ്യർക്കൊന്നും കഴിഞ്ഞില്ല. എന്നാൽ, അവിശ്വാസികൾ ഖുർ ആൻ വചനങ്ങൾ മുഹമ്മദി(സ)ന്റെ രചനയാണെന്ന പ്രചാരണം നിർ ത്തിയതുമില്ല. അപ്പോൾ ഖുർആൻ വീണ്ടും പറഞ്ഞു: ”അതല്ല, അദ്ദേഹം അതുകെട്ടിച്ചമച്ചുവെന്നാണോ നിങ്ങൾ പറയുന്നത്? പറയുക: എന്നാൽ, 68 69 ഖുർആനും സാഹിത്യവും ഖുർആനിന്റെ മൗലികത അതിനു തുല്യമായ ഒരു അധ്യായം നിങ്ങൾ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യു ക; നിങ്ങൾ സത്യവാന്മാരാണെങ്കിൽ“ (10:38) ഈ വെല്ലുവിളികൾക്കൊന്നിനും മറുപടി നൽകുവാൻ അന്നു ജീവി ച്ചിരുന്ന സാഹിത്യകാരന്മാർക്കൊന്നും കഴിഞ്ഞില്ല. അവരിൽ പലരും അതിന ു ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു പിൻവാങ്ങേണ്ടിവന്നു. ഖുർആൻ അവസാന നാളുവരെയുള്ള മുഴുവൻ മനുഷ്യർക്കുള്ള ദൃഷ്ടാന്തമാണല്ലോ. അതുകൊണ്ടുതന്നെ മുഴുവൻ മാനവസമൂഹത്തോടുമായി ഈ വെല്ലുവിളി അത് ഒരിക്കൽകൂടി ആവർത്തിച്ചു: ”നമ്മുടെ ദാസന് നാം അവതരിപ്പി ച്ചു കൊടുത്തതിനെപ്പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേ തുപോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന ു പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക; നി ങ്ങൾ സത്യവാന്മാരാണെങ്കിൽ. നിങ്ങൾക്കത് ചെയ്യാനായില്ലെങ്കിൽ- നി ങ്ങൾക്കത് ഒരിക്ക ലും ചെയ്യാൻ കഴിയുകയില്ല -മനുഷ്യരും കല്ലുകളും ഇ ന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങൾ കാത്തു സൂക്ഷിച്ചുകൊ ള്ളുക. സത്യനിഷേധികൾക്കു വേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്“ (2:23, 24). ദൈവമൊഴിച്ചുള്ള മുഴുവൻ പേരും ഒരുമിച്ചു കൂടിയാൽ പോലും ഖുർ ആനിലെ ഏറ്റവും ചെറിയ അധ്യായതിനു തുല്യമായ ഒരു രചനപോലുംകൊ ണ്ടുവരാൻ കഴിയില്ലെന്നതാണ് വെല്ലുവിളി. ഈ വെല്ലുവിളിക്ക് ഉത്തരം നൽകാൻ അറ്യേൻ സാഹിത്യത്തറവാട്ടിലെ കാരണവന്മാർക്ക് കഴിഞ്ഞി ല്ല. ഇന്നും ആ വെല്ലുവിളി ലോകത്തിനു മുന്നിൽ സ്പഷ്ടമായി നില നിൽക്കുന്നു. മാനവരാശിയുടെ കർണപുടങ്ങളിൽ ഖുർആനിന്റെ വെല്ലുവിളി അലച്ചുകൊണ്ടിരിക്കുന്നു. മറ്റു വേദഗ്രന്ഥങ്ങളുടെ ഭാഷകളെപ്പോലെ ഖുർആനിന്റെ ഭാഷ ഒരു നിർജീവ ഭാഷയല്ല. അത് സജീവമായൊരുസം സാരഭാഷയാണ്. അറി സംസാരിക്കുന്നവരായ ഒരുപാട് അമുസ്ലിം കളുണ്ട്. ഇസ്ലാമിന്റെ കഠിന വിരോധികളായ കുറെ അറി സാഹി ത്യകാരന്മാരുമുണ്ട്. അവർക്കൊന്നുംതന്നെ ഖുർആനിന്റെ ഈ വെ ല്ലുവിളിക്കു മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല; ഇനിയൊട്ട് കഴിയുകയുമില്ല. ഖുർആൻ കേവലമായ ഒരു മാനുഷിക രചനയിയിരുന്നെങ്കിൽ ഇത്തരമൊ രു വെല്ലുവിളി നടത്താൻ അതിന് സാധിക്കുമായിരുന്നില്ല. മനുഷ്യർ മുഴുവൻ ഒന്നിച്ചു ചേർന്നാൽ പോലും തന്റെ രചനയിലെ ഒരു അധ്യായ ത്തിനു തുല്യമായ ഒരെണ്ണം കൊണ്ടുവരാൻ കഴിയില്ലെന്ന് പറയാൻ ഒരുമന ുഷ്യന് ധൈര്യം വരുന്നതെങ്ങനെ? ഖുർആനിന്റെ അമാനുഷികത പ്രകട മാക്കപ്പെടുന്നത് ഈ വെല്ലുവിളിയിലാണ്. ഈ വെല്ലുവിളിയില്ലായിരുന്നുവെ ങ്കിൽ, ഖുർആനിക സാഹിത്യത്തിന് മാത്രമായി അമാനുഷികതയുെ ണ്ടന്ന് പറയാൻ കഴിയുകയില്ലായിരുന്നുവെന്നർഥം; മറ്റേത് ഉന്നതമായസാ ഹിത്യ കൃതിയെയുംപോലെ.- വിവിധ ഭാഷകളിൽ ഉണ്ടായിട്ടുള്ള അദ്വിതീയമായ സാഹിത്യകൃതി കളെപ്പോലെ ഒരു സാഹിത്യ സൃഷ്ടി മാത്രമല്ലേ ഖുർആൻ. അത്തരംസാ ഹിത്യ കൃതികൾക്ക് തുല്യമായ ഒരു കൃതിയുണ്ടാക്കാൻ നടത്തുന്ന
No comments:
Post a Comment